Saturday, June 14, 2008

ഇന്ന് മടക്കംഇനി മുതല്‍ പുലര്‍ച്ചെ കണ്ണ്` തുറക്കുമ്പോള്‍ ചുമന്ന ഗുല്‍ മുഹര്‍ തലപ്പുകള്‍ക്കിടയില്‍ പൊട്ടിപ്പൊളിഞ്ഞ കൊട്ടിയമ്പലം കാണില്ല, പുളിച്ചിമാവിന്റെ ചുവട്ടില്‍ ചിതല്‍ തിന്ന് തീര്‍ത്ത മുത്തശ്ശിയുട അസ്ഥിതറയുംഎപ്പൊഴും മുത്ത് പൊഴിയുന്ന മഞ്ചാടി മരവുംകായലും പാറക്കെട്ടും, ഒന്നനങ്ങിയാല്‍ ഞരങ്ങുന്ന കട്ടിലും ഫാനിന്റെ നിര്‍ത്താതെയുള്ള മൂളലും എല്ലാം ഇനി ഒരു രാത്രി കൂടി മാത്രം...

അടര്‍ന്ന് വീണഴുകിയ അത്തിച്ചക്കകള്‍ക്കും ഒരു സുഖമുള്ള മണമാണ് ഇവിടെ...

കഥകളൊരുപാടുള്ള എന്റെ കഥ വീട്; പണ്ട് ഞാനും ഉണ്ണിയും ചേര്‍ന്ന് മച്ചിലെ തകരപ്പെട്ടില്‍ ഒളിപ്പിച്ച മുടി കഷ്ണങ്ങളുടേയും, ഇറയത്തെ കഴുക്കോലില്‍ കാരണമില്ലതെ തൂങ്ങി മരിച്ച കര്യസ്ഥന്‍ മാമന്റേയും, ഉണങ്ങാത്ത  സിമെന്റ് തറയിൽ ചെറുപ്പത്തിൽ  വലിയച്ഛൻ കോറി വരച്ച, പിന്നീട് ഒരിക്കലും മായാത്ത, കൂട്ടുകാരിയുടെ പേരും, നരിച്ചീറുകൾ തിങ്ങി പാർക്കുന്ന പേടിപ്പെടുത്തുന്ന വിളക്ക്  മുറിയും  അങ്ങനെ അങ്ങനെ ഒരുപാട് കഥകള്‍....

ഈ തുരുമ്പിച്ച താഴില്‍ ഒരുതാക്കോല്‍കൂട്ടം തിരിയുമ്പോള്‍ തീരുന്നവയല്ല ഇവയൊന്നുംഎങ്കിലും പോകാതെ വയ്യഅച്ഛനും അമ്മയും തിരിച്ച്‌ പോയി. ഇനിയങ്ങോട്ട് തനിച്ചാണ്... എന്നും അങ്ങനെ തന്നെ ആയിരുന്നല്ലോ...



മറവിരോഗം

 വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറ...